അപരിചിതമായ ഒരു
മണൽത്തരി
നെഞ്ചിൽ വീണിട്ടാണ്ഭൂമി പിളർന്നുപോയത്
മണ്ണെന്ന്
മനുഷ്യനെന്ന്മണ്ണിന്റെ മനസ്സെന്ന്
കണ്ണികൂട്ടി വച്ചതിൽ നിന്നും
ഭൂമിയോളം ക്ഷമ എന്നതിലെ
ക്ഷമ അറ്റുപോയത്
വേരുവേരാന്തരം നിറഞ്ഞിരുന്ന
സ്നേഹനീരുചിന്തി
ഉപ്പുകടലുണ്ടായതും
തിരയെഴുതി ഭാഗിച്ച് കരയുണ്ടായതും
ഓരോ കരയിലും ഓരോ കാടുണ്ടായതും
എന്റെ വീട് നിന്റെ വീടെന്ന്
വേലിയിൽ ശീമക്കൊന്ന പൊടിച്ചതും
പാതിരാക്കറുപ്പിൽ
അയൽജനാലയുടെനെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്
ടോർച്ച് തിരിഞ്ഞുകിടന്നുറങ്ങിയതും
പിറ്റേന്ന്,
കുഴിയിറങ്ങിയ
വെള്ളക്കോടിയിൽകറുത്ത കൊടിയോടെ ചിതറിവീണതും
അതേ മണൽത്തരിയുടെ
അന്നേവരെ പരിചയിയ്ക്കാത്ത
പര്യായപദങ്ങളായിരുന്നു..