പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്
ദാവണിചുറ്റി,
കിളിച്ചുണ്ട് വരച്ച്,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്
അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ് ഇന്ദ്രജാലം കാട്ടി,
അഴകിന് പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്ട്ടന് താഴ്ത്തിക്കെട്ടി വയ്ക്കും
കളിപ്പാട്ടമെന്ന് വിരല്‍നീട്ടും കുസൃതിയെ,
പുകവളയമൂതി
വടിവുകളില്‍ കാഴ്ചനടുന്നവനെ,
വാക്കുകൊണ്ട് വിലങ്ങിടാന്‍ നോക്കും
അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും ഉറപ്പിച്ച്
മക്കളേയെന്നൊരു ദീര്‍ഘശ്വാസം
പുതച്ചുറങ്ങിത്തുടങ്ങുമ്പോളാണ്
മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട് തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക
ആ വഴിയിലേയ്ക്കാണ്
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും
******************************
Tuesday, October 20, 2009
Wednesday, October 7, 2009
അളന്നെഴുതാത്ത അകലങ്ങള്‍
മാറിവരും കാലങ്ങളിലെ
പച്ചയും മഞ്ഞയും പൊഴിച്ച്
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട് രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ് സഞ്ചാരം
പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും
ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും
വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും
ഒറ്റക്കണ്ണെരിച്ച് ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും
മനസ്സുറപ്പ് കണ്ണിലേയ്ക്കാവാഹിച്ച്
അടിയളന്ന് നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക
പട്ടുനൂല്‍ പൊട്ടി, ചങ്കില് ഓട്ടവീണ്
കണ്ണുകലക്കിയൊരു പിടച്ചിലാണ് പിന്നെ
പ്രിയമുള്ള ആത്മാക്കള്‍ക്ക്
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,
ഈ വഴിയെത്തുന്നിടത്ത്
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.
***************************************
പച്ചയും മഞ്ഞയും പൊഴിച്ച്
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട് രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ് സഞ്ചാരം
പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും
ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും
വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും
ഒറ്റക്കണ്ണെരിച്ച് ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും
മനസ്സുറപ്പ് കണ്ണിലേയ്ക്കാവാഹിച്ച്
അടിയളന്ന് നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക
പട്ടുനൂല്‍ പൊട്ടി, ചങ്കില് ഓട്ടവീണ്
കണ്ണുകലക്കിയൊരു പിടച്ചിലാണ് പിന്നെ
പ്രിയമുള്ള ആത്മാക്കള്‍ക്ക്
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,
ഈ വഴിയെത്തുന്നിടത്ത്
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.
***************************************
Sunday, October 4, 2009
Subscribe to:
Posts (Atom)