മഴത്തുള്ളിയുടെ വില്പനശാലപോലെ
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ
ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ
അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്
മാനത്തിൻ വക്കത്ത്,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്
ചുണ്ടുചുവപ്പിച്ച്
നിലാവിൻ മുന്താണിത്തലപ്പ് എടുത്തുകുത്തി
നിഴൽമറഞ്ഞ് പുഞ്ചിരിയ്ക്കുന്നു
നീലരാത്രി
എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നു
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ
ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ
അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്
മാനത്തിൻ വക്കത്ത്,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്
ചുണ്ടുചുവപ്പിച്ച്
നിലാവിൻ മുന്താണിത്തലപ്പ് എടുത്തുകുത്തി
നിഴൽമറഞ്ഞ് പുഞ്ചിരിയ്ക്കുന്നു
നീലരാത്രി
എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നു
3 comments:
മുഴുവന്‍ ചാറ്റലും ഒരേ അകലത്തില്‍ തൂക്കിയിട്ടു.......!!
നൈസ്
നല്ല ബിംബങ്ങൾ കൊണ്ട് ധന്യമാണീ രചന.
കവിത നനയുന്നു
Post a Comment